ഹൃദ്രോഗവും ഹൃദയാഘാതവും ഒഴിവാക്കാം ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും, കോശങ്ങള്‍ക്കും ആവശ്യമായ രക്തം പമ്പ് ചെയ്ത് എത്തിക്കുന്ന വളരെ പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദയം തകരാറിലായാല്‍ അത് ശരീരത്തിന്റെ പൊതുവായ എല്ലാ പ്രവര്‍ത്തനെത്തയും ബാധിക്കുന്നതോടൊപ്പം ജീവന് നഷ്ടപ്പടാനും കാരണമായേക്കാം. കാരണങ്ങള്‍ മുന്‍കൂട്ടി മനസിലാക്കൂ സ്വയം മനസിലാക്കിയാല്‍ നല്ലൊരു പരിധിവരെ ഹൃദ്രോഗം പ്രതിരോധിക്കാനാകും. ഹൃദയ പേശികള്‍ക്ക് രക്തം എത്തിക്കുന്ന ചെറിയ രക്തധമനികളില്‍ കൊഴുപ്പടിഞ്ഞ് അതിന്റെ വ്യാസം കുറയുകയും ഹൃദയത്തിനു ആവശ്യമായ രക്തം കിട്ടാതെ വരികയും ചെയ്യുമ്പോള്‍ ഹൃദയ പേശികള്‍ക്ക് തകരാര്‍ സംഭവിക്കുന്നു. വര്‍ഷങ്ങള്‍ കഴിയുന്നതോടെ രക്തക്കുഴലുകളിലെ രക്തം കട്ടപിടിച്ച് ഹൃദയ പേശികളിലേക്കുള്ള രക്തസഞ്ചാരം പൂര്‍ണ്ണമായി നിലച്ച് കോശങ്ങള്‍ നശിക്കുന്ന മാരകാവസ്ഥയാണ് ഹൃദയാഘാതം. പ്രായം കൂടുന്തോറും ഇത് ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. വ്യായാമം ഇല്ലായ്മ, പുകവലി, മാറിയ ജീവിതശൈലി , മാറിയ ഭക്ഷണക്രമം, മാനസിക പിരിമുറുക്കം തുടങ്ങിയവ ഹൃദ്രോഗ സാധ്യത കൂട്ടുന്നു. അസാധാരണമായി അനുഭവപ്പെടുന്ന ക്ഷീണം ഹൃദ്രോഗത്തിന്റേയും ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. അപായ ഘടകങ്ങള്‍ വച്ചുള്ള പലതരം നിര്‍ണ്ണയങ്ങളാണ് ഹൃദ്രോഗ സാധ്യത അനുമാനിക്കാനും, പ്രതിരോധ ചികിത്സ ആസൂത്രണം ചെയ്യുവാനും ഡോക്ടര്‍മാരെ സഹായിക്കുന്നത്. യഥാസമയങ്ങളില്‍ ടെസ്റ്റുകള്‍ ചെയ്ത് രക്തത്തിലെ കൊളസ്ട്രോള്‍ ഘടകങ്ങള്‍ പരിശോധിച്ച് ചികിത്സ തേടാവുന്നതാണ്. ഇ.സി.ജി, എക്കോ, ടി.എം.ടി എന്നിവയും ഹൃദ്രോഗ നിര്‍ണ്ണയത്തിനു സഹായപ്രദമാണ്. ഹൃദയാഘാതം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഹൃദയാഘാതം മൂലം സംഭവിക്കുന്ന 50% മരണവും ഹൃദയാഘാതത്തെ തുടര്‍ന്നുള്ള ആദ്യ ഒരു മണിക്കൂറിലാണ് നടക്കുന്നത്. ഹൃദയാഘാതം ഉണ്ടായി ഓരോ മിനിറ്റിലും ഹൃദയ പേശിയിലെ കോശങ്ങള്‍ നശിച്ച് തുടങ്ങുന്നതിനാല്‍ പേശികളുടെ നാശം എത്രത്തോളം കുറയ്ക്കാമോ അത്രത്തോളം കുറച്ച് രോഗിയെ രക്ഷിക്കുക എന്നതാണ് ആധുനിക ചികിത്സയുടെ പ്രധാന ലക്ഷ്യം. ഹൃദയാഘാതം വന്ന രോഗിയെ എത്രയും പെട്ടന്ന് അടുത്തുള്ള ഹൃദ്രോഗ ചികിത്സാ കേന്ദ്രത്തില്‍ എത്തിച്ച് അടിയന്തിര ചികിത്സയും, വേണ്ടിവന്നാല്‍ ആന്‍ജിയോപ്ലാസ്റ്റിയും ചെയ്യേണ്ടതാണ്. ഹൃദയാഘാതം ഉണ്ടായിക്കഴിഞ്ഞാല്‍ ആശുപത്രിയില്‍ എത്തിക്കുന്നത് വരെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍: ആരും സഹായത്തിനില്ലാത്തപ്പോള്‍ ഹൃദയാഘാതം ഉണ്ടായാല്‍ പരമാവധി വായു ഉള്ളിലേക്കെടുത്ത് ചുമയ്ക്കുക. ഹൃദയാഘാതം വന്ന രോഗിയുടെ മുഖത്ത് തണുത്ത വെള്ളം തളിക്കരുത്. ഇത് രോഗാവസ്ഥ തീവ്രമാക്കും. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി സൗകര്യമുള്ള ഹൃദ്രോഗ ചികിത്സാ കേന്ദ്രത്തില്‍ രോഗിയെ എത്തിക്കുക. രോഗിയുടെ ഇറുകിയ വസ്ത്രങ്ങള്‍ ഊരുകയോ, അയച്ചിടുകയോ ചെയ്യുക. രോഗിക്ക് ബോധം ഉണ്ടെങ്കില്‍ തലയും തോളും തലയിണ കൊണ്ട് താങ്ങി ചാരിയിരുത്തുക. രോഗിയുടെ നാഡിമിടിപ്പും ബി.പി യും പരിശോധിച്ച ശേഷം ഇവ കുറവാണെങ്കില്‍ രോഗിയെ നിരപ്പായപ്രതലത്തില് മലര്‍ത്തി ക്കിടത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം ഉറപ്പാക്കേണ്ടതാണ്. ഹൃദയാഘാതം ഉണ്ടായി ആദ്യ നാലു മണിക്കൂറില്‍ കുടിക്കുവാനോ കഴിക്കുവാനോ ഒന്നും നല്‍കാതിരിക്കുക. രോഗിയുടെ ബോധം നഷ്ടപ്പട്ട് പള്‍സ് നിലച്ചാല്‍ സി.പി.ആര് പരിശീലനം ലഭിച്ചവരുണ്ടെങ്കില്‍ അത് നല്‍കിക്കൊണ്ട് എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കുക. രോഗിക്ക് പൂര്‍ണ്ണ വിശ്രമം നല്കി വീല്‍ചെയറിലോ, കസേരയിലോ, സ്ട്രെച്ചറിലോ മാത്രം രോഗിയെ മാറ്റുക. ഡോ. പ്രവീണ്‍ എസ്. വി (കിംസ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം കണ്‍സല്‍റ്റന്റാണ് ലേഖകന്‍) ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും അനുബന്ധ രോഗങ്ങളും മലയാളികളില്‍ ഇന്ന് വ്യാപകമായിക്കാണുന്ന ഒരു രോഗമാണ് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം അഥവാ HBP. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ചികിത്സ ലഭിക്കാതെ അനിയന്ത്രിതമായി തുടര്‍ന്നാല്‍ അത് ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ജീവിതം ദുഷ്കരമാക്കുകയും ചെയ്യും. ഹൃദയാഘാതത്തിനും മാരകമായ മസ്തിഷ്ക, വൃക്ക രോഗങ്ങള്‍ക്കും കാരണമാകാവുന്ന ഈ രോഗം അറിഞ്ഞ് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. രക്തധമനികള്‍ സാധാരണയായി വളരെ മാര്‍ദ്ദവമുള്ളതും, ഇലാസ്തിക ശേഷി ഉള്ളതുമാണ്. രക്തം സുഗമമായി ഒഴുകുവാന്‍ തക്ക വഴുക്കലുള്ള ഈ രക്തധമനികള്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തില്‍ തകരാറിലാകും. രക്തധമനികളിലെ കോശങ്ങള്‍ തകരാറിലാകുന്നതോടൊപ്പം അവയുടെ ഭിത്തികള്‍ക്ക് കട്ടി കൂടുകയും കൊഴുപ്പ് അടിഞ്ഞ് വ്യാസം കുറയുകയും ചെയ്യുന്നു. ശരീരത്തിനു വേണ്ടത്ര രക്തം കിട്ടാതെ വരുമ്പോള്‍ നെഞ്ചുവേദന, ഹൃദയാഘാതം, വൃക്കകള്‍ക്ക് തകരാറ്, പക്ഷാഘാതം എന്നിവ ഉണ്ടാകാം. കുറേക്കാലം ഈ അവസ്ഥ ചികിത്സ കിട്ടാതെ തുടര്‍ന്നാല്‍ രക്തധമനികള്‍ പൊട്ടി ആന്തരിക രക്തസ്രാവത്തിലേക്ക് അത് വഴി തെളിച്ചേക്കാം. ശരീരത്തിനാവശ്യമായ രക്തം പമ്പ് ചെയ്യുന്ന ഹൃദയം രക്തസമ്മര്‍ദ്ദം ഉയരുമ്പോള്‍ കൂടുതല്‍ ശക്തിയായി പ്രവര്‍ത്തിച്ച് തകരാറിലാകുന്നു. രക്ത സമ്മര്‍ദ്ദം കാരണം ഹൃദയത്തിനു രക്തം എത്തിക്കുന്ന രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞ് രക്തയോട്ടം കുറയുകയും അങ്ങനെ ഹൃദയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ട് ഹൃദയാഘാതത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. അതുപോലെ തന്നെ ഹൃദയത്തിന്റെ ഇടത് ഭാഗം കൂടുതലായി പ്രവര്‍ത്തിച്ച് ഹൃദയ പേശികള്‍ക്ക് കട്ടി കൂടി കാലക്രമേണ ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകള്‍ രക്ത സമ്മര്‍ദ്ദം താങ്ങാനാവാതെ പൊട്ടുകയും അതുവഴി ആന്തരിക രക്തസ്രാവവും തുടര്‍ന്ന് പക്ഷാഘാതവും ഉണ്ടാകുന്നു. ചെറിയ പ്രായത്തില്‍ തുടങ്ങുന്ന രക്തസമ്മര്‍ദ്ദം കാലക്രമേണ തലച്ചോറിന്റെ രക്തക്കുഴലുകളെ തകരാറിലാക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളായ ഓര്‍മ്മശക്തി, സംസാരിക്കുവാനുള്ള കഴിവ്, ചിന്താശേഷി എന്നിവയെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വൃക്കകളുടെ പ്രവര്‍ത്തനത്തെയും തകരാറിലാക്കുന്നു. വൃക്കകളിലേക്ക് രക്തം എത്തിക്കുകയും, പുറത്തേക്ക് കൊണ്ടു പോവുകയും ചെയ്യുന്ന രക്തക്കുഴലുകള്‍ക്ക് തകരാറ് സംഭവിക്കുകയും ശുദ്ധീകരണ പ്രക്രിയ നടക്കാതെ ശരീരത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ഗുരുതര രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. കണ്ണിനു രക്തം എത്തിക്കുന്ന വളരെ ചെറിയ രക്തക്കുഴലുകള്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തില്‍ പൊട്ടുകയും കണ്ണിനുള്ളില്‍ രക്തസ്രാവം, കാഴ്ചക്കുറവ്, തുടങ്ങിയ പല നേത്രരോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യുന്നു. ലൈഗിക ശേഷിക്കുറവും മറ്റ് അനുബന്ധ രോഗങ്ങളും ഉണ്ടാകാം. മൂത്രത്തിലെ കാല്‍സ്യത്തിന്റെ അളവ് കൂടുകയും അതിന്റെ ഫലമായി ശരീരത്തില്‍ കാല്‍സ്യം കുറയുകയും എല്ലുകള്‍ക്ക് ബലക്ഷയവും പൊട്ടലും ഉണ്ടാവുകയും ചെയ്യുന്നു. കൂര്‍ക്കം വലി, ഉറക്കക്കുറവ് മുതലായ രോഗങ്ങളും കാണപ്പെടുന്നു. ഡോ. പത്മജ എന്‍.പി (കിംസ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണസല്റ്റന്റ് ആണ് ലേഖിക) ഹൃദയരക്ഷയ്ക്ക് ആയുര്‍ വേദവും ആയുസ്സിന്റെ വേദമായ ആയുര്‍വേദം സമഗ്രാരോഗ്യ പരിരക്ഷയിലൂടെ ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കുന്ന ഒരു രീതിശാസ്ത്രമാണ് പിന്തുടരുന്നത്. ആയുര്‍ വേദത്തിന്റെ ഈ ഹോളിസ്റ്റിക് സമീപനം വൈദ്യ ചികിത്സ , മരുന്നുകള്‍, ഗൃഹവൈദ്യം, ഒറ്റമൂലികള്‍, ആഹാര രീതികള്‍, ലൈഫ് സ്റ്റെല്‍ തുടങ്ങിയ വിവിധ മേഖലകളെ സ്പര്ശിച്ചുള്ളതാണ്. ഒരൊറ്റ മരുന്നിലോ,ഒരൊറ്റ മാര്‍ഗത്തിലോ അവസാനിക്കുന്നതല്ല ആയുര്‍ വേദത്തിലെ ഹൃദയ ചികിത്സ. ഓരോ നാട്ടു വൈദ്യ സമ്പ്രദായവും ഓരോ മെത്തഡോളജിയും ചികിത്സാ ക്രമങ്ങളും വിധിക്കുന്നു. ഹൃദയത്തെ ശക്തിപ്പെടുത്താനുള്ള നിരവധി മാർഗങ്ങൾ ആയുർവേദം അനുശാസിക്കുന്നു. മരുന്നിനോടൊപ്പം തന്നെ ആഹാരക്രമങ്ങളും ചര്യകളും ക്രമപ്പെടുത്തുകയെന്നത് ആയുര്‍ വേദചികിത്സയില് സുപ്രധാനമാണ്. ആയുര്‍വേദ പ്രാധാന്യമുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി ഹൃദ്രോഗത്തെ അകറ്റാന്‍ സാധിക്കും. ഉദാഹരണത്തിന്, ഹാർട്ട് ടിഷ്യുവിനെ ബലപ്പെടുത്താനും, രക്തക്കുഴലുകളുടെ തകരാറുകൾ പരിഹരിക്കാനും നെല്ലിക്ക ഉത്തമമാണെന്ന് ആയുർവേദം പറയുന്നു. ഇമ്മ്യൂൺ സിസ്റ്റത്തെ പ്രബലമാക്കി ഹൃദയത്തെ കൂടുതൽ ഊർജസ്വലമാക്കാൻ നെല്ലിക്ക സഹായിക്കും. ഹൃദയ പേശികളെ ശക്തമാക്കാനും ആർട്ടെറി ധമനികളിലെ തിങ്ങൽ ഇല്ലാതാക്കാനും രക്തസമ്മർദം കുറയ്ക്കാനും നെല്ലിക്ക ഉത്തമമാണ്. അതുകൊണ്ടുതന്നെ നെല്ലിക്ക മുഖ്യ ഘടകമായിട്ടുള്ള ച്യവനപ്രാശം നിത്യം കഴിക്കുന്നത് ഹൃദ്രോഗികളെ സഹായിക്കും. രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്ന ഗുഗ്ഗുലുവാണ് മറ്റൊരു സിദ്ധൌഷധം. നീർ മരുതിന്റെ പൊടി ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലൊരു മരുന്നാണ്. കടുക്കയും നെല്ലിക്കയും താന്നിക്കയും ഘടകങ്ങളായ ത്രിഫലാ ചൂർണം ഉയർന്ന കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിന് ഉത്തമമാണ്. അമിതമായ ടെൻഷൻ കുറച്ച് ഹൃദയാരോഗ്യം ഉറപ്പിക്കുന്ന മറ്റൊരു മരുന്നാണ് അശ്വഗന്ധം എന്ന അമുക്കുരം. അശ്വഗന്ധ അരിഷ്ടവും, ലേഹ്യവും സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.വെളുത്തുള്ളി, മഞ്ഞൾ, ഇഞ്ചി,കുങ്കുമപ്പൂവ് എന്നിവയും ഹൃദയാരോഗ്യം കൂടുതൽ ശക്തമാക്കും. ഓരില, നീർ മരുത്, തഴുതാമ, ഞെരിഞ്ഞിൽ, മുരിങ്ങ എന്നിവ കഴിക്കുന്നതും ഹൃദ്രോഗത്തെ തടയും.വറുത്ത ഭക്ഷണവും പയറു വർഗങ്ങളും കപ്പലണ്ടി എണ്ണയും ഹൃദ്രോഗത്തിനു നന്നല്ലെന്ന് ആയുർവേദം പറയുന്നു. ആചാരം(ശരിയായ പ്രവൃത്തി), ആഹാരം, വ്യായാമം, യോഗ ഈ നാലു ചര്യകൾ ഹൃദയാരോഗ്യത്തിന് അനിവാര്യമാണെന്ന് ആയുർവേദം അനുശാസിക്കുന്നുണ്ട്. ശരീര ശാസ്ത്രത്തിനും അപ്പുറം മനസ്സിന്റെയും ആത്മ ബോധത്തിന്റേയും ഇരിപ്പിടമായി പാരമ്പര്യ ആയുർവേദം ഹൃദയത്തെ കാണുന്നു. ധമനിയെ അസ്വസ്ഥമാക്കുന്ന ആഹാരരീതികൾ ഒഴിവാക്കണമെന്നാണ് ആയുർവേദം പറയുന്നത്. കൂടുതൽ ഓക്സിജന്റെ അളവ് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതുകൊണ്ട് യോഗയും പ്രാണായാമം പോലുള്ള ശ്വസന വ്യായാമങ്ങളും ചെയ്യുന്നത് നല്ലതാണെന്ന് ആയുർ വേദം പറയുന്നു. വ്യായാമങ്ങൾ ഗുണം ചെയ്യുമെങ്കിലും അമിത വ്യായാമം ഹൃദയത്തെ പ്രതികൂലമായി ബാധിക്കും. മനസ്സും ഹൃദയവും പരസ്പരബന്ധിതമാണ് എന്ന കാഴ്ചപ്പാടോടെയാണ് ആയുർവേദം ഹൃദ്രോഗത്തെ സമീപിക്കുന്നത്. അതുകൊണ്ടുതന്നെ അമിതാകാംക്ഷയും ടെൻഷനുകളും ഒഴിവാക്കുന്ന മരുന്നുക്രമങ്ങൾ അനുശീലിക്കാൻ രോഗിക്ക് ശുപാർശ ചെയ്യുന്നു.അമിതമായ ലൈംഗികത ഒഴിവാക്കണമെന്ന് ആയുർവേദം പറയുന്നു. ശോധന സുഗമമാകുന്നതും ഹൃദയാരോഗ്യത്തെ സഹായിക്കും. നിരവധി ഒറ്റമൂലികളാൽ നിറഞ്ഞതാണ് ആയുർവേദ ചികിത്സ. ഹൃദ്രോഗ ചികിത്സക്കും ഒറ്റമൂലികളുണ്ട്. എന്നാൽ പല മരുന്നുകളും ചികിത്സകർ രഹസ്യമാക്കി വെക്കുന്നു. വീട്ടില്‍ത്തന്നെ മരുന്നുകള്‍ ഉണ്ടാക്കിക്കഴിച്ച് ഹൃദ്രോഗത്തെ ചെറുക്കാം. 25 ഗ്രാം ചുക്ക് അരലിറ്റർ വെള്ളത്തിൽ തിളപ്പിക്കുക. പതിവായി ഈ ചുക്കുകഷായം കഴിച്ചാൽ ഹൃദ്രോഗത്തെ നിയന്ത്രിക്കാം. പാലിൽ 50 ഗ്രാം നീര് മരുതിൻതൊലി ചതച്ചിട്ട് കാച്ചിക്കുടിക്കുന്നതും ഉത്തമമാണ്. പുഷ്കരമൂലം പൊടിയാക്കി തേനിൽ ചാലിച്ച് കഴിക്കുന്നതും ഹൃദ്രോഗത്തെ അകറ്റും. കൂവള വേര്, യവം, ദേവതാരം എന്നിവ പൊടിച്ചിട്ട് എണ്ണകാച്ചി 5 മില്ലി വീതം ഒരു മാസക്കാലം കഴിക്കുക. വെളുത്തുള്ളി, ചീനത്തിപ്പലി, ഓരില വേര്, കരിഞ്ചീരകം, ഇവയൊരുമിച്ച് കഷായമുണ്ടാക്കി കഴിക്കുക. ഉറുമാമ്പഴത്തോട്, കാരുപ്പ്, ചുക്ക് ഇവ സമം ചേര്‍ത്ത് ഉണക്കിപ്പൊടിച്ച് ആ പൊടി തേനില്‍ ചാലിച്ച് ദിവസേന രണ്ട് നേരം നാലര- അഞ്ചു ഗ്രാം വീതം ഭക്ഷണത്തിനു ശേഷം കഴിക്കുക. ചുക്ക്, നെല്ലിക്ക, പുഷ്കരമൂലം, കായം, കടുക്ക ഇവ ചേര്‍ത്ത് കഷായം വെച്ച് കഴിക്കുക. ഒറ്റമൂലികളുടെ ആധികാരികത ഉറപ്പു വരുത്തിയതിനു ശേഷം ഉപയോഗിക്കുന്നതാണ് ബുദ്ധി. ശരിയായ ആയുർവേദ ചികിത്സകന്റെ ഉപദേശത്തോടെ ചികിത്സകൾ അനുശീലിക്കുന്നതാണ് ശരിയായ വഴി. പ്രകൃതിയില്ത്തന്നെയുണ്ടാകുന്ന പച്ചമരുന്നുകളെ (herbs) ഉചിതമായി സംയോജിപ്പിച്ചാണ് ആയുര്‍ വേദം മരുന്നുകള്‍ ഉണ്ടാക്കുന്നത്.അവ മനുഷ്യ ശരീരവുമായി യോജിച്ചുപോകുന്നുണ്ടോ എന്നതിന് ആയുര്‍വേദം കൂടുതല്‍ ശ്രദ്ധ നല്കുന്നു. ആര്‍ട്ടറികളിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാകുന്നതിനും ആര്‍ട്ടറികളിലെ കൊളസ്ട്റോള്‍ അകറ്റുന്നതിനും ഉപയുക്തമായ നിരവധി മരുന്നുകള്‍ ആയുര്‍വേദത്തിലുണ്ട്. പ്രാചീനമായ ഈ ശാസ്ത്രത്തെ ആധുനികമാക്കി ‘അപ്ഡേറ്റ്’ ചെയ്ത് ആഗോള ഹൃദ്രോഗ ചികിത്സാ രംഗത്തും ജൈവ സാന്നിധ്യം തെളിയിക്കുകയാണ് ആയുര്‍വേദം. നടക്കാം ഹൃദയാരോഗ്യത്തിലേക്ക്, സമഗ്രാരോഗ്യത്തിലേക്ക് വളരെ ലളിതമായതും ഹൃദയാരോഗ്യത്തിന് ഏറ്റവും ഉത്തമവുമായ ഒരു വ്യായാമമാണ് നടത്തം. ശരീരാരോഗ്യത്തോടൊപ്പം മനസ്സിനും നടത്തം ഉന്മേഷം പകരുന്നു. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ചെയ്യാവുന്നതു കൊണ്ട് ഏറ്റവും പ്രചാരമുള്ള ഒരു വ്യായാമ മുറയും ഇതാണ്. ഹൃദ്രോഗ സംബന്ധിയായ മരണനിരക്ക് 20 മുതല്‍ 35 ശതമാനം വരെ കുറയ്ക്കാന്‍ നടത്തത്തിന് സാധിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. തുറസ്സായ, നല്ല ശുദ്ധവായു ലഭിക്കുന്ന സ്ഥലമാണ് നടക്കാന്‍ തിരഞ്ഞെടുക്കേണ്ടത്. താടിയും ചുമലും ഉയര്‍ത്തി കൈ വീശി നേരെ നോക്കി നടക്കണം. കൂനി നടക്കാന്‍ പാടില്ല. ഇറുങ്ങിയ വസ്ത്രങ്ങളോ കംഫര്‍ട്ടബ്ള്‍ അല്ലാത്ത പാദുകങ്ങളോ ധരിച്ചുകൊണ്ട് നടക്കുന്നത് നല്ലതല്ല. ഒറ്റക്ക് നടക്കാന്‍ ബുദ്ധിമുട്ടുണെങ്കില് കൂട്ടുകാരെയോ, പങ്കാളികളെയോ കൂട്ടിനു വിളിക്കുക. അമിതഭക്ഷണം കഴിച്ചുകൊണ്ടുള്ള നടത്തം ഒട്ടും സുഖകരമാകില്ല. മെഡിറ്റേഷന്‍ പോലുള്ള ഒരനുഭവം നടത്തശീലത്തില് നിന്നു ലഭിക്കും. ആശയങ്ങളെപ്പറ്റി ചിന്തിക്കാന്‍ നടത്തം നല്ലൊരവസരമാണ് . വീട്ടിലോ ഓഫീസിലോ ഇരുന്നു ചിന്തിക്കാനും തീരുമാനമെടുക്കുവാനും പറ്റാത്ത കാര്യങ്ങള്‍ നടത്തത്തിനിടയില്‍ ‘നടക്കും’. ശരീരപരവും മാനസികവുമായ ക്ഷീണം കുറയ്ക്കാന്‍ നടത്തം നല്ലൊരു ശീലമാണ്. ബ്രെയിനിലൂടെയുള്ള രക്തപ്രവാഹം ഊര്ജസ്വലമാകുന്നതിനാല് മാനസിക പ്രശ്നങ്ങളകറ്റി വ്യക്തിയെ കൂടുതല്‍ സ്മാര്‍ട്ടാക്കും. ഇടക്കിടക്ക് വഴിയും സ്ഥലവും മാറ്റിയും പുതിയ ഇടങ്ങള്‍ കണ്ടെത്തിയും നടത്തത്തെ കൂടുതല്‍ സര്ഗാത്മകമാക്കാനുള്ള ശ്രമവും അനിവാര്യമാണ്. ചര്യ എന്ന നിലയില്‍ നിന്ന് ഒരു വിനോദം എന്ന നിലയിലേക്ക് നടത്തത്തെ രൂപപ്പെടുത്തിയെടുക്കുക. ദിവസവമുള്ള നടത്തം ഹൃദയത്തെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു. രക്തം പമ്പ് ചെയ്യാനുള്ള അധ്വാനം കുറയ്ക്കുകയും ഹൃദയത്തിന്റെ റെസ്റ്റ് റൈറ്റ് കൂടുകയും ചെയ്യുന്നു. ഹൃദയം ഓരോ മിടിപ്പിലും കൂടുതല്‍ രക്തം പമ്പ് ചെയ്യുകയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്ജസ്വലമായിത്തീരുകയും ചെയ്യുന്നു. നടത്തം ശരീരത്തിന്റെ ഓക്സിജന്‍ വലിച്ചെടുക്കാനുള്ള കഴിവിനെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല, കൊഴുപ്പ് കുറയുകയും അത് വഴി ബ്ലഡ് പ്രഷര്‍ നോര്‍മല്‍ ആവുകയും ചെയ്യുന്നു. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഇളം സൂര്യപ്രകാശത്തിലുള്ള നടത്തം വൈറ്റമിന്‍ ഡി പ്രദാനം ചെയ്യുന്നു. നടക്കൂ, മുടങ്ങരുത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ മല കയറണമെന്നൊന്നുമില്ല. നടത്തം ഒരു ശീലമാക്കുക. നിങ്ങളുടെ അമിതഭാരം കുറച്ച് ബോഡി ഫിറ്റ്നസ്സ് നേടാം. നിത്യനടത്തം കൊണ്ട് വൈകാരികമായി നേടുന്ന സൌഖ്യം ചെറുതല്ല. ആര്‍ക്കും എളുപ്പം അനുശീലിക്കാവുന്ന വ്യായാമമാണിത്. ഹ്രസ്വകാലത്തേക്കല്ല, ദീര്‍ഘകാലത്തേക്കുള്ള ആരോഗ്യമാണ് നടത്തം വാഗ്ദാനം ചെയ്യുന്നത്. മിനിമം 7500 മുതല്‍ 10000 വരെ സ്റ്റെപ്പുകള്‍ നടന്നാല്‍ ഫിറ്റ്നസ് കൈവരിക്കുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. അറ്റാക്ക് ദൂരെപ്പോകും ഉറക്കത്തിലെ ക്രമക്കേടുകളും ഹൈപ്പര്‍ ടെന്‍ഷനും അകറ്റാന്‍ നടത്തം ഉപകരിക്കും. ഹാര്‍ട്ടറ്റാക്ക് സാധ്യതകള്‍ ഗണ്യമായി കുറയ്ന് ഇത് നല്ലൊരു വ്യായാമ മുറയാണ്. ഗുഡ് കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാനും ( എച്ച് ഡി എല്‍) ബാഡ് കൊളസ്ട്രോട്രോള് ( എല്‍ ഡി എല്‍ ) കുറയ്ക്കാനും നടത്തം നല്ലതാണ്. വെള്ളം കുടിക്കുക നടത്തം ആരംഭിക്കുന്നതിനു മുന്‍പും പിന്‍പും ആവശ്യത്തിനു വെള്ളം കുടിക്കുകയെന്നത് സുപ്രധാനമാണ്. ഫിറ്റ്നസ് എക്സര്‍സൈസുകളില്‍ നടത്തത്തിന്റെ ‘സക്സസ് റേഷ്യോ’ വളരെ മുകളിലാണ്. ക്രമാനുഗതമായി , സൌകര്യത്തിനനുസരിച്ച്, നടത്തത്തിന്റെ ദൈര്‍ഘ്യവും സമയവും വര്‍ദ്ധിപ്പിക്കാമെന്നത് മറ്റുവ്യായാമങ്ങളെ അപേക്ഷിച്ച് ഇതിന്റെ ഫ്ലെക്സിബിളിറ്റിക്ക് അടിവരയിടുന്നു. നടക്കുന്ന ഒരാള്‍ക്ക് 7.2 വര്‍ഷം കൂടുതല്‍ ആയുസ്സുകിട്ടുന്നെന്ന് വിലയിരുത്തപ്പെടുന്നു. ആഴ്ച്ചയില്‍ 75 മിനുറ്റ് നടന്നാല്‍ത്തന്നെ ഒരാള്‍ക്ക്2 വര്‍ഷം ആയുസ്സ് കൂടും. ഒരു വ്യക്തി ഒരഴ്ച്ചയില് 150 മിനിറ്റ് നടക്കണമെന്ന് ‘ദ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്’ ശുപാര്‍ശചെയ്യുന്നു. അതായത് പ്രതിദിനം 20 മിനിറ്റ് നടന്നാല്‍ മതി. ശരീര ഭാരം നിയന്ത്രിക്കാം ഭക്ഷണംവെട്ടിവെട്ടിക്കുറച്ചോ കഠിനവ്യയാമം ചെയ്തോ വെയ്റ്റ് കുറക്കുന്നതിനേക്കാള്‍ എളുപ്പം നടത്തം തന്നെ. കൊഴുപ്പകറ്റും അമിതവണ്ണക്കാരുടെ ശരീരാകൃതി ക്രമപ്പെടുത്തും. കാലുകള്‍ക്കും വയറിനും ആരോഗ്യദായകമാണ് നടത്തം. പരിസ്ഥിതിയോടിടപഴകിയുള്ള നടത്തം സ്ട്റെസ് കുറക്കും. ‘ഡിമെന്‍ഷ്യ’ തടയും. പ്രതിദിനം 20 മിനിറ്റ് നടന്നാല്‍ ഡിമെന്‍ഷ്യയുടെ സാധ്യത 40 ശതമാനം കുറക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മസ്തിഷ്കത്തിലൂടെ ആരോഗ്യകരമായ രീതിയില്രക്തപ്രവാഹം നടക്കുന്നതുകൊണ്ടാണിത്. ശരീര സന്ധികളുടെ സുഗമമായ പ്രവര്‍ത്തനം. ‘ജോയിന്റ് പെയിന്‍’ എന്ന അസ്വസ്ഥത ഇല്ലാതാകും. രക്തസമ്മര്‍ദം നോര്‍മ്മലാകും. ഇതുവഴി ഹൃദ്രോഗസാധ്യതക്ക് തടയിടാം. ഹൃദയത്തെ ശക്തിപ്പെടുത്തും. കൊളസ്ട്റോളും, ബിപി യും ഡയബറ്റിസും നിയന്ത്രിക്കുക വഴിയാണിത്. പ്രതിദിനം 20 മിനുറ്റ് നടന്നാല്‍ മാത്രം ഹൃദ്രോഗമകറ്റാം. എല്ലുകള്‍ ദുര്‍ബലമാകുന്ന ഒസ്റ്റിയോപൊറോസിസ് (osteoporosis) എന്ന രോഗത്തിനു നടത്തം നല്ല മരുന്നാണ്. ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കും. ഉറക്കത്തിലെ ക്രമക്കേടുകള്‍ പരിഹാരിക്കുന്നു. നടത്തത്തിന്റെ ഗുണഗണങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. ഒരു വ്യായാമം എന്നതിലുപരി ലൈഫ് സ്റ്റൈല്‍’ എന്ന നിലയിലേക്ക് നടത്തത്തെ വളര്‍ത്തിയെടുത്താല്‍ ശരീരത്തിലെ സമസ്താവയവങ്ങള്ക്കും ആരോഗ്യം വര്‍ദ്ധിക്കും. സമഗ്രമായ ആരോഗ്യം നേടുകയും ചെയ്യാം. ഹൃദയദിനത്തില്‍ മലയാളി അറിയേണ്ടത് ലോകത്ത് പ്രതിവര്‍ഷം പതിനേഴ് ദശലക്ഷം പേരാണ് ഹൃദ്രോഗം (കാര്‍ഡിയോ വാസ്കുലര്‍ ഡിസീസ്) മൂലം മരിക്കുന്നത്. കാന്‍സര്‍ മൂലം മരിക്കുന്നവരെക്കാള്‍ ഇരട്ടിയാണിത്.വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ ഔദ്യോഗികകണക്കുകള്‍ പ്രകാരം ഹൃദയാഘാതവും മസ്തിഷ്കാഘാതവും മൂലം കൂടുതലാളുകള്‍ മരിക്കുന്നു. 7.3 ലക്ഷം പേര് ഹൃദയാഘാതത്താല്‍ മരിക്കുമ്പോള്‍ , 6.2 ലക്ഷംപേര്‍ മസ്തിഷ്കാഘാതം മൂലം മരിക്കുന്നുവെന്നാണ് തോത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന അവികസിത രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഹൃദ്രോഗ മരണ നിരക്ക്. ഇതില്‍ ഭൂരിപക്ഷവും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവര്‍. ലോകത്ത് മൂന്നിലൊരു ഭാഗം സ്ത്രീകളും മരണപ്പെടുന്നതും ഹൃദ്രോഗം മൂലമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കണക്കുകള്‍ രോഗം ആഗോള മരണസംഖ്യ ഹൃദ്രോഗം 17 ദശലക്ഷം ക്യാന്‍സര്‍ 8.2 ദശലക്ഷം ശ്വാസകോശ രോഗങ്ങള്‍ 4 ദശലക്ഷം പ്രമേഹം 1.5 ദശലക്ഷം ഹൃദ്രോഗമരണത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ നിലയും വളരെ ആശങ്കാകുലമാണ്. കേരളത്തില്‍ മരിക്കുന്നവരില്‍ 14 ശതമാനവും കൊറോണറി ഹാര്‍ട്ട് ഡിസീസ് മൂലമാണ് ജീവന് വെടിയുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍പറയുന്നു. ഹൃദ്രോഗം മൂലമുള്ള മരണനിരക്കില്‍ കേരളം ജപ്പാനെക്കാള്‍ മൂന്നിരട്ടി മുന്നിലാണ്. കൊറോണറി ആര്‍ട്ടെറി ഡിസീസുമൂലം മരിക്കുന്നവരില്‍ ഏതാണ്ട് 60 ശതമാനം പുരുഷന്മാരും 40 ശതമാനം സ്ത്രീകളുമാണ്. 65 വയസ്സിന് മുന്‍പാണ് ഈ മരണങ്ങള് സംഭവിക്കുന്നത്. കേരളത്തില്‍ 1970 കളെക്കാള്‍, 40 ഇരട്ടി യുവാക്കളാണ് ഹൃദയാഘാതം മൂലം മരിക്കുന്നത്. നാല് പതിറ്റാണ്ട് മുന്‍പ് കേരളത്തില്‍ യുവാക്കളുടെ ഹൃദയാഘാതം വളരെ അപൂര് വമായിരുന്നുവെന്ന് ഔദ്യോഗികക്കണക്കുകള്വ്യക്തമാക്കുന്നു. 90 കള്‍ക്ക് ശേഷമാകട്ടെ, മൊത്തം ഹൃദയാഘാതനിരക്കില് 20 ശതമാനവും 40 വയസ്സിനു മേലുള്ള യുവാക്കള്‍ക്കാണ് സംഭവിക്കുന്നത്. 50 ശതമാനം ഹൃദയാഘാത നിരക്കും 50 വയസ്സിന് മുകളിലുള്ളവര്‍ക്കാണ്. കുട്ടികളിലും ഹൃദ്രോഗനിരക്ക് വര്‍ദ്ധിച്ചു. ഉയര്‍ന്ന സാമ്പത്തിക വരുമാനമുള്ളവരില്‍ 60 ശതമാനം പേരും താഴ്ന്ന വരുമാനമുള്ളവരില്‍ 80 ശതമാനം പേരും ഹൃദ്രോഗ ഭീഷണി നേരിടുന്നു. സംസ്ഥാനത്തെ മൊത്തം ചികിത്സാച്ചെലവ് ഹൃദ്രോഗ ചികിത്സമൂലം 50 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. 80 ശതമാനം ഡയബെറ്റിക്ക് രോഗികളും ഹൃദയത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ കൊണ്ടാണ് മരണപ്പെടുന്നത്. ലൈഫ് സ്റ്റൈലുകളിലെ പ്രകടമായ വ്യതിയാനങ്ങള്‍ ഹൃദയാരോഗ്യത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. ടീനേജേഴ്സിലെ വര്‍ദ്ധിച്ചുവരുന്ന ഹൃദ്രോഗനിരക്ക് ഇതിന്റെ ചൂണ്ടുപലകയാണ്. കൊഴുപ്പ് കൂടുതല്‍ കലര്‍ന്ന ഭക്ഷണങ്ങളുടെ ഉപയോഗം, ആല്‍ക്കഹോളിന്റെ അമിതോപഭോഗം, വ്യായാമക്കുറവ് ഇതെല്ലാം തന്നെ ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നു. മനുഷ്യശരീരത്തിലെ ഏറ്റവും ശ്രദ്ധയോടെ പരിപാലിക്കപ്പെടേണ്ട അവയവമാണ് ഹൃദയം എന്ന കാര്യം മലയാളികള്‍ മറക്കുന്നു. ക്രമം തെറ്റിയ ജീവിതരീതികളും ഭക്ഷണശീലങ്ങളും ഒഴിവാക്കാന്‍ കേരളീയര്‍ തയ്യാറാവുന്നില്ല. ഹൃദയ സംബന്ധിയായ മിക്ക രോഗങ്ങളും ജീവിത ചര്യകള്‍ കൊണ്ട് ഒഴിവാക്കാവുന്നതാണ്. ലളിതമായ തുടക്കങ്ങളിലൂടെ നമ്മുടെ ഹൃദയത്തെ രോഗത്തില്‍ നിന്ന് രക്ഷിക്കാം. ഒരു ദിവസം 30 മിനിട്ട് വ്യായാമത്തിനായി നീക്കി വയ്ക്കുക നടന്നെത്താവുന്ന ഇടങ്ങളിലേക്ക് കഴിവതും നടന്നു തന്നെ പോകാന്‍ നാം മടിക്കരുത്. എന്തിനും ഏതിനും വാഹനം വേണമെന്ന ചിന്ത ഒഴിവാക്കണം. കൂടാതെ ബഹുനിലക്കെട്ടിടങ്ങളില്‍ ലിഫ്റ്റ് ഒഴിവാക്കി നടക്കാന്‍ ശ്രമിക്കുന്നതാണ് ആരോഗ്യകരം എന്നു തിരിച്ചറിയുക. ഇത്തരം ശീലങ്ങള്‍ നിങ്ങളുടെ ദൈനംദിന സമ്മര്ദ്ദങ്ങളകറ്റുകയും അമിതഭാരത്തെ നിയന്ത്രിക്കുകയും ചെയ്യും. പുകവലിയും പുകയിലയുടെ ഉപയോഗവും ഉപേക്ഷിക്കുക പുകവലി ശീലമാക്കിയവര്‍ക്കും പുകയില ഉല്പന്നങ്ങള് ഉപയോഗിക്കുന്നവര്‍ക്കും ഹൃദ്രോഗ സാധ്യത വര്‍ദ്ധിക്കും. ലോകത്ത് ഏതാണ്ട് നാലുദശലക്ഷം പേര് പുകവലി കാരണം വര്‍ഷം പ്രതി മരണമടയുകയാണ്. പുകയിലയുടെ ഉപയോഗം ഇന്ത്യയില്‍ പ്രതിദിനം 2200 ജനങ്ങളുടെ മരണത്തിനു കാരണമാകുന്നു. ഭക്ഷണക്രമം പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നതും, മത്സ്യങ്ങള്‍, കൊഴുപ്പു കുറഞ്ഞ മാംസം, ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ നിത്യേനയുളള മെനുവില്‍ ഉള്‍പ്പെടുത്തുന്നതും നിങ്ങളുടെ ഹൃദയത്തെ ഹെല്‍ത്തിയായി സംരക്ഷിക്കും. ജങ്ക് ഫുഡ്, ടിന് ഫുഡ് തുടങ്ങിയവ പാടേ ഉപേക്ഷിക്കാനുള്ള മനസ്സുണ്ടാക്കുക. പോസിറ്റീവ് മനോഭാവം വഴി ഹൃദയസംഘര്ഷം കുറയ്ക്കുക മാനസികമായ സ്ട്രസ്സും സംഘര്‍ഷങ്ങളും ഹൃദയത്തെ അമിതമായി ആയാസപ്പെടുത്തുകയും രോഗങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ്യും. അതുകൊണ്ട് ജീവിതത്തെ എപ്പോഴും പോസിറ്റീവ് ആയി സമീപിക്കുക. ഇതു വരെ നിങ്ങള്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ഉണ്ടായ പുരോഗതികളെക്കുറിച്ചും അഭിമാനത്തോടെ ചിന്തിക്കുക. ഈ മനോഭാവം നിങ്ങളെ മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുകയും നിങ്ങളുടെ ഹൃദയത്തിനെ പ്രവര്‍ത്തനം സുഗമമാക്കുകയും ചെയ്യുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ മാംസഭുക്കുകളുളള സംസ്ഥാനമായി മാറിയ കേരളത്തില്‍ ഹൃദ്രോഗ ബാധ സ്ഫോടനാത്മകമായി വര്‍ദ്ധിക്കുന്നതില്‍ യാതൊരദ്ഭുതവുമില്ല. ആര്ത്തിഭക്ഷണത്തിന്റെ ഏറ്റവും വലിയ ബലിയാട് നമ്മുടെ ഹൃദയം തന്നെയാണ്. കൊച്ചുകുട്ടികളുടെ ഹൃദയാരോഗ്യത്തെ വരെ ഈ ജീവിതശീലവ്യതിയാനങ്ങള് മാരകമായി ബാധിച്ചിരിക്കുന്നു. കൊളസ്ട്രോള്‍ രക്തത്തിലും ശരീര കലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാര്‍ത്ഥമാണു കൊളസ്ട്രോള്‍. ശരീരഭാരത്തിന്റെ ഏകദേശം പകുതിയോളം വരുന്ന കൊളസ്ട്രോള്‍ ശരീരത്തിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നു. രക്തത്തില്‍ ലയിച്ച് ചേരാത്ത കൊളസ്ട്രോള്‍ പ്രോട്ടീനുമായി കൂടിച്ചേര്‍ന്ന് ലിപൊ പ്രോട്ടീന്‍ കണികയായി രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. വേണ്ട അളവില്‍ മാത്രം കൊളസ്ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിനു അത്യാവശ്യമാണ്.ശരീരത്തിലെ കോശ ഭിത്തിയുടെ നിര്‍മ്മിതിക്കും, കോശങ്ങളുടെ വളര്‍ച്ചയ്ക്കും കൊളസ്ട്രോള്‍ ഒരു മുഖ്യ ഘടകമാണ്. അത്പോലെ തന്നെ സെക്സ് ഹോര്‍മോണുകളായ ആന്‍ഡ്രജന്‍, ഈസ്ട്രജന് എന്നിവയുടെ ഉല്പാദനത്തിനും, വിറ്റാമിന്‍ എ,ഡി,ഇ,കെ എന്നിവയെ പ്രയോജനപ്പെടുത്തുവാനും, സൂര്യപ്രകാശത്തെ വിറ്റാമിന്‍ ഡി ആക്കി മാറ്റുവാനും കൊളസ്ട്രോള്‍ സഹായകമാണ്. വൃക്കകളിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണുകളുടെ ഉല്പാദനത്തിനും കൊളസ്ട്രോള്‍ സഹായിക്കുന്നു. നമ്മുടെ ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളിന്റെ 80% ഉല്പാദിപ്പിക്കുന്നതും കരള്‍ തന്നെയാണ്. ബാക്കി 20% ശതമാനം കൊള്സ്ട്രോള് മാത്രമേ കഴിക്കുന്ന ആഹാരത്തില്‍ നിന്നും ശരീരത്തിനു ലഭിക്കുകയുള്ളു. എല്‍.ഡി.എല്‍ : ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ ചീത്ത കൊളസ്ട്രോള്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഇത് രക്തത്തില്‍ കൂടിയാല്‍ രക്ത ധമനികള്‍ക്കുള്ളില്‍ അടിഞ്ഞു കൂടി അപകടകരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. എച്ച്.ഡി.എല്‍ : ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ നല്ല കൊളസ്ട്രോള്‍ എന്ന് അറിയപ്പെടുന്ന ഈ കൊളസ്ട്രോള്‍ രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാതെ അതിനെ കരളിലെത്തിക്കാന്‍ പരമാവധി ശ്രമിക്കുന്നു. വി.എല്‍.ഡി.എല്‍ : വെരി ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ ഏറ്റവും കൂടുതല്‍ ട്രൈ ഗ്ലിസറൈഡുകള്‍ കാണപ്പെടുന്ന കൊഴുപ്പ് കണികയാണ്. ഇത് വളരെ സാന്ദ്രത കുറഞ്ഞ കൊളസ്ട്രോളിനെ രക്തത്തിലൂടെ സഞ്ചരിക്കുവാന്‍ സഹായിക്കുന്നു. ടി.ജി : ടി.ജി അഥവാ ട്രൈ ഗ്ലിസറൈഡുകള്‍ സധാരണ കൊഴുപ്പാണ്. ഇവ ഊര്‍ജ്ജം സൂക്ഷിച്ചുവച്ച് ആവശ്യമുള്ളപ്പോള്‍ ശരീരത്തിനു അധിക ഊര്‍ജ്ജം നല്കുന്നു. എല്‍.ഡി.എല്‍ രക്ത ധമനികളില്‍ അടിഞ്ഞു കൂടാന്‍ ഇവ കാരണമാകുന്നു. കൊളസ്ട്രോളിന്റെ അളവ് എല്‍.ഡി.എല്‍, എച്ച്.ഡി.എല്‍, വി.എല്‍.ഡി.എല്‍ എന്നീ മൂന്ന് കോള്സ്ട്രോള് ഘടകങ്ങളും കൂടിച്ചേരുന്നതാണ് ടോട്ടല്‍ കൊളസ്ട്രോള്‍. ഇത് രക്ത പരിശോധനയില്‍ 200 mg/dl താഴെയായിരിക്കുന്നതാണ് ഉത്തമം. എല്‍.ഡി.എല്‍ : ഹൃദ്രോഗങ്ങളുടെ പ്രധാന കാരണക്കാരനായ ഈ കൊളസ്ട്രോളിന്റെ അളവ് 100 mg/dl കുറവായിരിക്കുന്നതാണ് സുരക്ഷിതം. എച്ച്.ഡി.എല്‍ : എച്ച്.ഡി.എല്‍ കൂടുന്നതാണ് നല്ലത്. ഇത് 40 mg/dl കുറയുന്നത് എല്‍.ഡി.എല്‍ കൂടുതല്‍ അടിയാന് കാരണമാകും. വി.എല്‍.ഡി.എല്‍ : വി.എല്‍.ഡി.എല്‍ അളവ് കൂടുന്നതും കൊളസ്ട്രോള്‍ ദോഷം കൂട്ടും. 30 mg/dl കൂടാതിരിക്കുന്നതാണ് സുരക്ഷിതം. ടി.ജി : ടി.ജി അഥവാ ട്രൈ ഗ്ലിസറൈഡുകള്‍ രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകുന്നു എന്നതിനാല്‍ ഇതിന്റെ അളവ് 150 mg/dl താഴ്ന്നു നില്ക്കുന്നതാണു നല്ലത്. ഡോ. പീറ്റര്‍ കെ. ജോസഫ് (കിംസ് ഹോസ്പിറ്റല്‍ കാര്ഡിയൊളജി വിഭാഗം സീനിയര്‍ കണ്‍സല്‍റ്റന്റാണ് ലേഖകന്‍.) രക്ത സമ്മര്‍ദ്ദമോ , പരിഹാരമുണ്ട് കേരളത്തിലെ ജനങ്ങളില്‍ പന്ത്രണ്ട് ശതമാനത്തോളം പേര്‍ക്ക് രക്ത സമ്മര്‍ദ്ദത്തിലെ വ്യതിയാനങ്ങള്‍ മൂലമുള്ള തകരാറുകള്‍ ഉണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാറി വരുന്ന ജീവിത ശൈലിയാണിതിനു കാരണം. രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാം, അറിവിലൂടെ. ഹൃദയത്തില്‍ നിന്നും ധമനികള്‍ വഴിയാണു രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിച്ചേരുന്നത്. മിനിറ്റില്‍ എഴുപത് തവണയോളം ഹൃദയം രക്തം പമ്പ് ചെയ്ത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുന്നു. രക്തം ധമനികളിലൂടെ പ്രവഹിക്കുമ്പോള്‍ അതിന്റെ ഭിത്തിയില്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദമാണു രക്തസമ്മര്‍ദ്ദം. ഹൃദയം ശക്തിയായി രക്തം പമ്പ് ചെയ്യുമ്പോള്‍ (സങ്കോചിക്കുമ്പോള്‍) ധമനികളിലെ സമ്മര്‍ദ്ദം 120 മില്ലി മീറ്ററ് മെര്‍ക്കുറി വരെ ഉയരും. ഹൃദയം വികസിക്കുമ്പോള്‍ അഥവാ പമ്പ് ചെയ്യാതെ വിശ്രമിക്കുമ്പോള്‍ 80 മില്ലി മീറ്ററ് മെര്‍ക്കുറി ആയി കുറയും. ഇതാണു ഡോക്ടര്‍മാര്‍ 120/80 മില്ലി മീറ്റര്‍ മെര്‍ക്കുറി രക്തസമ്മര്‍ദ്ദമായി അവരുടെ കുറിപ്പുകളില്‍ എഴുതുന്നത്. ഈ സമ്മര്ദ്ദത്തോടു കൂടി രക്തം പ്രവഹിക്കുന്നത് കൊണ്ടാണു തലച്ചോറിനും, പേശികള്‍ക്കും, കരളിനും ശരീരത്തിലെ ഓരോ കോശത്തിനും രക്തവും അതുവഴി പ്രാണവായുവും മറ്റു പോഷകങ്ങളും ലഭ്യമാകുന്നത്. രക്ത സമ്മര്‍ദ്ദത്തിന്റെ നില 120/80 മില്ലിമീറ്റര്‍ എന്ന അളവ് നാം വിശ്രമിക്കുമ്പോള്‍ മാത്രമുള്ള സമ്മര്‍ദ്ദമാണ്. വേഗം നടക്കുക, ഓടുക, പടി കയറുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പേശികളില്‍ ധാരാളം രക്തം എത്തിക്കണമെന്നുണ്ടെങ്കില് ഹൃദയം വേഗത്തിലും ശക്തിയിലും രക്തം പമ്പ് ചെയ്യേണ്ടി വരും. അപ്പോള്‍ ഹൃദയമിടിപ്പ് കൂടുന്നതിനോടൊപ്പം രക്ത സമ്മര്‍ദ്ദം 120/80 ല്‍ നിന്നും 160/90 വരെ കൂടുകയും ചെയ്യും. വായന, പ്രഭാഷണം, ചിന്ത, രചന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും തലച്ചോറിലേക്ക് കൂടുതല്‍ രക്തം വേണ്ടി വരും. സിനിമ, ടെലിവിഷന്‍ തുടങ്ങിയവ കാണുമ്പോള്‍ പോലും നമ്മുടെ രക്ത സമ്മര്‍ദ്ദം കൂടുന്നതായി കാണാം. ഇവ സാധാരണ ജീവിതത്തില്‍ തന്നെ അവശ്യ സന്ദര്‍ഭങ്ങളില്‍ കാണപ്പെടുന്ന രക്ത സമ്മര്‍ദ്ദത്തിന്റെ വ്യതിയാനങ്ങളാണ്. രക്ത സമ്മര്‍ദ്ദം ഒരു രോഗമാകുമ്പോള് കേരളത്തിലെ ഏകദേശം പന്ത്രണ്ട് ശതമാനം പേരിലും വിശ്രമിക്കുമ്പോള്‍ രക്ത സമ്മര്‍ദ്ദത്തിന്റെ അളവ് കൂടുന്നതായി കാണപ്പെടുന്നു. ഇത് രക്ത സമ്മര്‍ദ്ദം എന്ന രോഗമാണ്. വിശ്രമ വേളകളില്‍ രക്തസമ്മര്‍ദ്ദം 120/80 മില്ലീ മീറ്റര്‍ മെര്‍ക്കുറിയില്‍ അധികമായി ഉയരുന്നുണ്ടെങ്കില്‍ അതിനെ രോഗമായി കണക്കാക്കണം.രണ്ട് മൂന്ന് ദിവസങ്ങല് ഇടവിട്ട് പരിശോധിക്കുമ്പോള്‍ മൂന്നു തവണയെങ്കിലും ഇങ്ങനെ കാണപ്പെട്ടാല്‍ രോഗമാണെന്ന് നിശ്ചയിക്കാം. 140/90 മില്ലി മീറ്ററ് മെര്‍ക്കുറി എന്ന അളവില്‍ കൂടുതലായി കാണുമ്പോഴാണ് വിദഗ്ദ്ധ ചികിത്സ വേണ്ടി വരുന്നത്. പ്രധാന ചികിത്സാവിധികള്‍ ശരീര ഭാരം നിയന്ത്രിക്കുക, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക, ആഹാരത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കുക എന്നിവ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. മരുന്നുകള്‍ ശരീരത്തിനു പ്രയോജനപ്പെടണം എങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പാലിച്ചേ മതിയാകൂ. രക്തസമ്മര്‍ദ്ദം 120/80 നും 140/90 നും മദ്ധ്യേ നിലനിര്‍ത്തുക എന്നതാണു ചികിത്സയുടെ ഉദ്ധേശ്യം. മരുന്നും അതിന്റെ അളവും ഓരോ രോഗിയിലും വ്യത്യാസപ്പെട്ടിരിക്കും. നിരന്തര പരിശോധനയിലൂടെ മാത്രമേ മരുന്ന് നിര്‍ണ്ണയം സാധ്യമാകു. മരുന്നിന്റെ അളവ് നിശ്ചയിച്ചു കഴിഞ്ഞാല്‍ അത് മുടങ്ങാന്‍ പാടില്ലാ. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ മരുന്നിന്റെ അളവ് നിയന്ത്രിക്കാം. ശരീര ഭാരം കൂടാതെ നോക്കുക,ഉപ്പിന്റെ അളവ് കുറയ്ക്കുക, എന്നിവയാണു ഇതില്‍ പ്രധാനം. സര്‍വ്വ സാധാരണയായി കാണപ്പെടുന്ന ഈ രോഗം ചികിത്സിച്ച് ഭേദമാക്കാനും ആരോഗ്യം പൂര്‍ണ്ണമായും വീണ്ടെടുക്കാനും സാധിക്കും. ഡോ. ജി. വിജയരാഘവന് (കിംസ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം തലവനാണ് ലേഖകന്‍) കടപ്പാട്-channellife.in/health